Monday, June 23, 2014

പുത്തരിക്കണ്ടം മൈതാനം പോലെ വിശാലമായ മനസ്സുള്ളവരേ , ഒരു ഒരേ ഒരു സെന്റെങ്കിലും എന്റെ പേര്‍ക്ക് എഴുതി തായോ?
എന്ന് ഒരു പോസ്സസ്സീവ് കുട്ടി

ഭൂമിയാകെ ഓടിച്ചോടിച്ചു
വിവിധോന്മുഖനാക്കി
പ്രലോഭിപ്പിച്ചിതെത്രയാ
നെല്‍ക്കതിരുകള്‍ ,
നിന്റെ ചുണ്ടുകളില്‍
എന്റെ ഇട്ടാപ്രിങ്ങിണി പ്രണയത്തിനു
തെക്കുമില്ല കിഴക്കുമില്ല ..


ആഴമുള്ള കിണറെത്തിനോട്ടങ്ങളെ
ചെവിക്ക് പിടിച്ച്
അടുക്കളത്തിണ്ടില്‍ കൊണ്ടിരുത്തുന്ന
എന്റെതല്ലാത്ത പ്രതിധ്വനികള്‍.


കല്ലുമഴ പെയ്യിക്കണ്ട,

എന്റെ കുടകളെ ഞാന്‍ പാറപ്പെടുത്തും.
ചിരിക്കാനും കരയാനും ആക്രോശിക്കാനുമാവാതെ
വായ കൂട്ടിപ്പിടിച്ചിരിക്കുന്നു
എന്റെ കവിത

Monday, February 17, 2014

കരൾ പിളർന്നു പോകുന്ന നേരം 
ചോർന്നുതിർന്ന്‌ വീഴുന്ന 
തുളസിപ്പൂവുകളെ 
“ആഹാ !!”എന്ന ഒച്ചയിൽ മണക്കുന്ന 
ക്രൂശിതന്റെ മൂക്കിലമരുന്നതാണ്‌ 
എന്റെ കവിത, എന്റെ വിമോചനം..

Friday, December 27, 2013


തെച്ചിമരത്തില്‍ നിന്നൊരു തമ്പുരാട്ടി
രാത്രിച്ചിലമ്പൂരി കൈയ്യിലിട്ട് നടക്കും,

കിലുക്കി കിലുക്കി
വഴിനീളെ വീഴുന്നല്ലോ !
രണ്ടു കൈയ്യും തികയാതെയാകവേ
ചോപ്പ് പൊട്ടുകളിരുന്ന്‍
ശരിക്കുള്ള ചോപ്പ് പൊട്ടുകള്‍ പറയും

മതി വാരി ദേഹത്തൊട്ടിച്ചത്
ഉള്ളതും കൊണ്ടു പോ ,

പോളകള്‍ പൊട്ടിക്കാന്‍ ഇഷ്ടമുള്ള
നിനക്കിനിയിന്ന് ഉറങ്ങണ്ടല്ലോ .!!